Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Community

സ്നേഹം അളക്കേണ്ടത് കണ്ണുനീർ കൊണ്ടല്ല, ചേച്ചിയ്ക്കും അച്ഛനുമൊപ്പമായിരിക്കും മുത്തശി ഇപ്പോൾ: വിമർശനങ്ങൾക്ക് മറുപടിയുമായി ജാനകിയമ്മയുടെ കൊച്ചുമകൾ

ഗായിക എസ്. ജാനകിയുടെ സംസ്കാര ചടങ്ങിൽ താൻ കരഞ്ഞില്ലെന്ന കാരണത്താൽ വിമർശിച്ചവർക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര വൈദ്യുല.

ഒരാളോടുള്ള സ്നേഹത്തെ അളക്കേണ്ടത് കണ്ണുനീരിന്‍റെ അളവു കൊണ്ടല്ലെന്നും മരണത്തെ ആത്മീയതലത്തിൽ കാണാനാണ് മുത്തശ്ശി പഠിപ്പിച്ചതെന്നും അപ്സര വ്യക്തമാക്കി.

മുത്തശിയുടെ മരണശേഷം പൊതുജനമധ്യത്തിൽ എന്തുകൊണ്ട് കൂടുതൽ ദുഃഖിതയായി കാണപ്പെട്ടില്ലെന്ന ചോദ്യങ്ങൾ തനിക്ക് നേരിടേണ്ടിവന്നതായി അവർ കുറിച്ചു. 

സംസ്കാര ചടങ്ങിൽ ശാന്തമായ മുഖഭാവത്തോടെയാണ് അപ്സര പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടുള്ള പ്രതികരണം പോലും അതിവൈകാരികമാകാതെ ശാന്തവും കൃത്യവുമായിരുന്നു. പാട്ടുകളിലൂടെ ജാനകിയമ്മയെ അറിയുന്ന ആരാധകർ പോലും നിറകണ്ണുകളോടെ പ്രിയഗായികയുടെ വേർപാടിനെ സമീപിക്കുമ്പോൾ കൊച്ചുമകൾക്ക് എങ്ങനെയാണ് ഇത്രയും ശാന്തമായി ഈ വലിയ ദുഃഖത്തെ നേരിടാൻ കഴിയുന്നതെന്ന സംശയം പലരും ഉയർത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അപ്സരയുടെ ദീർഘമായ കുറിപ്പ്.

"എന്‍റെ മുത്തശ്ശിയ്ക്ക് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടയാൾ എന്‍റെ ചേച്ചി വർഷയായിരുന്നു. അവർ തമ്മിലുള്ള ഇഴയടുപ്പവും ബന്ധവും വാക്കുകൾക്കതീതമാണ്. എല്ലാ അർഥത്തിലും മേയ്ഡ് ഫോർ ഈച്ച് അദർ!

മുത്തശിയ്ക്കൊപ്പം ഞാൻ ഇന്നു നിൽക്കുന്ന സ്ഥാനത്ത്, എല്ലാ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ചെയ്യേണ്ടിയിരുന്നത് വർഷയായിരുന്നു. എന്നാല്‍ 2023 ഓഗസ്റ്റിൽ അവൾ ഈ ലോകത്ത് നിന്ന് യാത്രയായി. ആ നഷ്ടത്തിന്‍റെ വേദനയിൽ  നിന്ന് പൂർണമായി കരകയറാൻ എന്‍റെ കുടുംബത്തിന് ഇതുവരെ ആയിട്ടില്ല. സങ്കടം മാഞ്ഞു പോകില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കേണ്ട വേദനയായി അത് ഇതിനോടകം മാറി. ഈ പ്രയാസത്തിനിടയിലും മുത്തശിയും വർഷയും വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നുള്ളതാണ് ഏക ആശ്വാസം.

 

District News

സമുദായ ശക്തീകരണത്തില്‍ വനിതകളുടെ പങ്ക് നിസ്തുലം: കത്തോലിക്ക കോണ്‍ഗ്രസ്

പാലാ: സമുദായ ശക്തീകരണം രാഷ്‌ട്രപുരോഗതിക്ക് അത്യാവശ്യമാണെന്നും അതില്‍ വനിതകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്. വനിതാദിനാചരണത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത വനിതാ കൗണ്‍സില്‍ സമുദായ ശക്തീകരണം രാഷ്‌ട്രപുരോഗതിക്ക് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

സമുദായ, രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് വനിതകള്‍ കൂടുതലായി വരണമെന്നും അവരുടെ കഴിവുകള്‍ കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസി മരിയ പറഞ്ഞു.

നയരൂപീകരണത്തിലും നേതൃനിരയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണ്. സമൂഹത്തിന്‍റെ അടിസ്ഥാനവികസനം സ്ത്രീകളുടെ മുന്നേറ്റമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവന്നും സിസ്റ്റര്‍ ജെസി മരിയ പറഞ്ഞു.

പാലാ ഷാലോം പാസ്റ്ററല്‍ സെന്‍ററില്‍ നടന്ന സമ്മേളനത്തില്‍ ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു അധ്യക്ഷത വഹിച്ചു. ഡയറക്‌ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ആശാ മരിയ പോള്‍, ഗ്ലോബല്‍ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍, രൂപത പ്രസിഡന്‍റ് ഇമ്മാനുവല്‍ നിധീരി, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത വൈസ് പ്രസിഡന്‍റ് സിന്ധു ജെയ്ബു, സെക്രട്ടറിമാരായ ലിബി മണിമല, ബെല്ലാ സിബി, ലൈസമ്മ പുളിങ്കാട്, അന്നക്കുട്ടി പത്താങ്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

സമുദായ ജ്വാല 2കെ26 സംഘടിപ്പിച്ചു

ബ്രഹ്മകുളം: പാലയൂർ ഫൊറോന കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ കൂട്ടായ്മ ഭാരവാഹികൾക്കായി ഫൊറോന കൺവൻഷൻ സംഘടിപ്പിച്ചു. ബ്രഹ്മകുളം ഗ്ലോറിയ പാലസിൽ സംഘടിപ്പിച്ച സമുദായ ജ്വാല കൺവൻഷനിൽ പാലയൂർ ഫൊറോനയിലെ 14 ഇടവകകളിൽനിന്നു 650 കുടുംബ കൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്തു.

പാലയൂർ ഫൊറോന വികാരി റവ.ഡോ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പാലയൂർ ഫൊറോന കുടുംബ കൂട്ടായ്മ പ്രമോട്ടർ ഫാ. ഗ്ലാഡ്രിൻ വട്ടക്കുഴി അധ്യക്ഷത വഹിച്ചു. ബ്രഹ്മകുളം സെന്‍റ് തോമസ് ഇടവക വികാരി ഫാ. ഡേവിസ് പനംകുളം, തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ സെക്രട്ടറി എ.ഡി. ഷാജു, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ തോമസ് ചിറമൽ എന്നിവർ പ്രസംഗിച്ചു.

അതിരൂപത കുടുംബ കൂട്ടായ്മ അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. അനീഷ് കുത്തൂർ സംഭാവനകൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി. ഫാ. ലിജോ ചിറ്റിലപ്പള്ളി, റോണി അഗസ്റ്റിൻ എന്നിവർ ക്ലാസുകൾ നയിച്ചു.

അതിരൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ജോയിന്‍റ് കൺവീനർ അന്ന ബാബു, പാലയൂർ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി ലോറൻസ് നീലങ്കാവിൽ, ട്രഷർ ജ്യോതിഷ് ബാബു, കുടുംബകൂട്ടായ്മ കേന്ദ്ര സമിതി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, ബ്രഹ്മകുളം ഇടവക കുടുംബക്കൂട്ടായ്മ കേന്ദ്ര സമിതി എന്നിവർ നേതൃത്വം നൽകി.

Latest News

Corehub Up